തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വൻ അഴിമതി ദേവസ്വം ബോർഡിന് നൽകിയ ഡെപ്പോസിറ്റ് തുകയും, അനുബന്ധ ഫയലുകളും “കാണ്മാനില്ല.

തിരുവനന്തപുരം :- തിരുവിതാം കൂർ ദേവസ്വം ബോർഡിൽ കരാർ പണികൾ ക്കായി നൽകിയ ലക്ഷ ക്കണക്കിന് രൂപ യുടെ സെകുരിറ്റി ഡെപ്പോസിറ്റും, അതുമായി ബന്ധപ്പെട്ട ഫയലുകളും നന്ദൻകോട് മരാമത്ത് എക്സിക്യൂട്ടീവ് എഞ്ചി നിയർ ഓഫീസിൽ നിന്നും കാണാതായി. ഇതുമായി ബന്ധപ്പെട്ടു കരാറുകാ രൻ നൽകിയ വിവരാ വകാശ രേഖക്കുള്ള മറുപടിയിൽ ആണ് ഫയലുകൾ കാണാതായി എന്ന വിവരം രേഖമൂലം അറിയിച്ചിട്ടുള്ളത്. കടകം പള്ളി സുരേന്ദ്രൻ ദേവസ്വം ബോർഡ്‌ മന്ത്രി ആയിരുന്ന സമയത്തു ബസന്ത് എന്ന മരമത്ത് അസിസ്റ്റന്റ് എഞ്ചിനിയറുടെ കാലത്താണ് ഇത്തരം തിരിമറി നടന്നിട്ടുള്ളത് എന്നാണ് ഇതുമായി ബന്ധപ്പെട്ടു പരാതി ഉന്നയിക്കുന്നവർ ആക്ഷേപം ആയി പറയുന്നത്. ഇത് സംബന്ധിച്ചു കരാറു കാരനായ ശ്രീവരാ ഹം ഗോപാലകൃഷ്ണൻനായർ സ്റ്റേറ്റ് വിജിലൻസ്, മുഖ്യ മന്ത്രി, ദേവസ്വം ബോർഡ്‌ ചീഫ് എഞ്ചി നിയർ എന്നിവർക്ക് രേഖമൂലം പരാതി നൽകിയിട്ടും നാളിതുവരെ ഒരു അനക്കവും ഇതിൽ ഉണ്ടായിട്ടില്ല. കൂടാതെ ഇത് സംബന്ധിച്ചുള്ള ഒരു ഫയലുകളും ഓഫീസിൽ ഇല്ല എന്നുള്ള മറുപടി ആണ് തുടരെ തുടരെ ലഭിക്കുന്നത്.ദേവസ്വം ബോർഡിന്റെ അധീനതയിൽ ഉള്ള ശ്രീവരാ ഹം കുളവും, അനുബന്ധ ചുറ്റു മതിലും കൂടിയുള്ള 6 ഏ ക്കർ നവീകരിക്കുന്നതിനു വേണ്ടിയാണു ശ്രീവരാ ഹം ഗോപാല കൃഷ്ണൻ നായർ അ ൽക്ക കൺസ്ട്രക്ഷൻ വേണ്ടി കരാർ ഏറ്റെടുത്തത്. 2ലക്ഷം രൂപ സെകുരിറ്റി തുക ആയി ദേവസ്വം ബോർഡിൽ അ ൽക്ക കൺസ്ട്രക്ഷൻ കെട്ടി വച്ചിട്ടാണ് പണികൾ തുടങ്ങിയത്. പണികൾ പൂർത്തി കരിച്ചതിനു ശേഷം ഉടമ്പടി കരാർ പ്രകാരം ഉള്ള സെകുരിറ്റി ഡെപ്പോസിറ് തുക തിരികെ തരണം എന്നുള്ള അപേക്ഷ യും ആയി കരാ രുകാരൻ അധികൃതരെ സമീപിച്ചപ്പോൾ ആണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ അദ്ദേഹത്തിനു മനസിലാക്കാൻ കഴിഞ്ഞി ട്ടുള്ളത്.നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും ഫയലുകൾ കാണ്മാനില്ല എന്ന മറുപടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് കരാ റു കാരൻ പറയുന്നത്. ഇത് സംബന്ധിച്ചു കരാർ പണി ആദ്യം ഏറ്റെടുത്തത് കൊല്ലം അയത്തിൽ വിജയകുമാർ എന്ന കരാ റു കാരനാണ്.അ യാളാണ് അ ൽക്ക കൺസ്ട്രക്ഷൻ ആയി പവർ ഓഫ് ആറ്റോർണി എഗ്രിമെന്റ് വയ്പ്പിച്ചിരുന്നത്. കരാർ പണികൾ കഴിഞ്ഞു ഡെപ്പോസിറ്റ് റെസിപ്റ് ദേവസ്വം ബോർഡ്‌ തരുകയും അതിനെ ബാങ്കിൽ സമർപ്പിക്കുമ്പോൾ ആണ് അന്ന് വരെ ഉള്ള പലിശ തുക ഉൾപെടെ കരരുകാരന് കൈപ്പറ്റു ക എന്നതാണ് നിയമം. എന്നാൽ ആദ്യകരാ റു കാരൻ വിജയകുമാർ ഉദ്യോഗസ്ഥരെ സ്വാധീനി ച്ചു ഡെപ്പോസിറ്റു തുക കൈ ക്കലാക്കുകയും എന്നതിന് ശേഷം ഇതുമായി ബന്ധ പ്പെട്ട ഫയലുകൾ ഉദ്യോഗസ്ഥരെ കൊണ്ട് നശിപ്പിക്കുകയും ചെയ്തിട്ടുള്ളതായിട്ടാണ് സംശയിക്കുന്നതായി കരാറു കാരൻ ഗോപാലകൃഷ്ണൻ സംശയിക്കുന്നത്. ഇത് വരെ അധികൃതരിൽ നിന്നും നീതി ലഭിക്കാത്ത സാഹചര്യത്തിൽ അദ്ദേഹം ഉടൻ തന്നെ കോടതിയെ സമീപിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് എന്നാണ് അറിയുന്നത്.

You May Also Like

About the Author: Jaya Kesari