മലപ്പുറത്ത് കാട്ടാന കിണറ്റില്‍ വീണു. വെറ്റിലപ്പാറ ഓടക്കയത്ത് അട്ടറമാക്കല്‍ സണ്ണിയുടെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്.പുലര്‍ച്ചെയോടെയാണ് സംഭവം. ആനയെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ആനയെ കര കയറ്റാനുള്ള ശ്രമം തുടരുകയാണ്. അതേസമയം തൃശൂര്‍ അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം രാവിലെ ആറരയോടെ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. ആനയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ആന റസര്‍വ് വനത്തിലാണെന്നാണ് സൂചന.അനുയോജ്യമായ സ്ഥലത്താണ് ആനയെങ്കില്‍ ഉടൻ മയക്കുവെടി വയ്ക്കും. പുഴയുടെ സമീപത്താണ് ആനയെങ്കില്‍ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റേണ്ടതായിട്ടുണ്ട്. വെടി പൊട്ടിച്ചും പടക്കം പൊട്ടിച്ചുമായിരിക്കും ആനയെ മാറ്റുക. മയക്കു വെടിയ്ക്കു ശേഷം മുറിവിന് കാട്ടില്‍ തന്നെ ചികില്‍സ തുടരും. ആനയെ കാട്ടില്‍ തന്നെ വിടും.