തിരുവനന്തപുരം : കോവിഡ് ക്കാലത്ത് ആഗോള മേഖല ആരോഗ്യ സംരക്ഷണ ഉപയോഗങ്ങൾക്ക് വേണ്ടി പരക്കാം പ്പോൾ വികസിത രാജ്യങ്ങൾക്ക് ഉൾപ്പെടെ ഇത്തരം ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ ഭാരതത്തിന് കഴിഞ്ഞു എന്നുള്ളത് ഈ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾക്ക് തെളിവാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. തിരുവനന്തപുരത് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റ്യൂട്ട് സംഘടിപ്പിച്ച രണ്ട് ദിവസത്തെ അന്താരാഷ്ട്ര കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയിൽ ബയോമെഡിക്കൽ സംവിധാനങ്ങളുടെ ഗവേഷണവും വികസനവും എന്നതായിരുന്നു വിഷയം. സ്വാശ്രയ ഭാരതത്തിലേക്കുള്ള സഞ്ചാരത്തിൽ വരുന്ന 25 വർഷം നിർണായകം ആണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്ത് ലോകരാഷ്ട്രങ്ങൾ പകച്ചു നിന്നപ്പോൾ അവിടെ ആരോഗ്യ അത്യാവശ്യ ഉപകരണങ്ങളുമായി ചെന്നെത്തിയത് ഇന്ത്യയായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശാസ്ത്ര സാങ്കേതികവിദ്യ സമൂഹവും അതോടൊപ്പം തന്നെ ഗവൺമെന്റ് കൈകോർത്തു നിന്നുകൊണ്ട് ഈ മേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ആകുമെന്ന് നാം തെളിയിച്ചിരിക്കുകയാണ്. ശ്രീചിത്രയിലെ ഗവേഷണ ഉത്പന്നങ്ങൾ പലതും ഇന്ന് ആഗോള രംഗത്ത്നിർണായക സാന്നിധ്യവും ആവശ്യവും ആയിരിക്കുകയാണ്.ശ്രീചിത്ര തിരുനാൾ ഇൻസ്റ്റ്യൂട്ട് പ്രസിഡന്റ് ഡോക്ടർ വി കെ സരസ്വദ്. അധ്യക്ഷനായിരുന്നു