ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്‍കിയ ഭാര്യയും വിദ്യാര്‍ത്ഥിയായ മകനും പൊലീസ് പിടിയിൽ

വണ്ടിപ്പെരിയാര്‍: ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്‍കിയ ഭാര്യയേയും വിദ്യാര്‍ത്ഥിയായ മകനെയും പൊലീസ് അറസ്റ്റ് ചെയ്തു.വള്ളക്കടവ് കരികിണ്ണം ചിറയില്‍ അബ്ബാസിനെ വെട്ടിപ്പരുക്കേല്‍പിച്ച കേസിലാണു ഭാര്യ അഷീറ ബീവി (39), മകൻ മുഹമ്മദ് ഹസൻ (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആശുപത്രിയിലായ ഭര്‍ത്താവിനെ പരിചരിക്കാനെത്തിയ ഇരുവരുടേയും പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. 16നു രാത്രി ഒന്നരയോടെയാണു നാലംഗസംഘം വീട്ടില്‍ക്കയറി അബ്ബാസിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പിന്നാലെ തന്നെ ഭാര്യയേയും മകനേയും പൊലീസ് പിടികൂടുക ആയിരുന്നു.ക്വട്ടേഷൻ സംഘാംഗങ്ങളെപ്പറ്റി വിവരം ലഭിച്ചെന്നും തിരച്ചില്‍ തുടങ്ങിയെന്നും പൊലീസ് പറഞ്ഞു. അബ്ബാസും അഷീറയും തമ്മില്‍ കലഹം പതിവായതോടെ അഷീറയും മകനും അടുത്തയിടെ എറണാകുളത്തെ കുടുംബവീട്ടിലേക്കു പോയി. ഇവിടെ വെച്ച്‌ അബ്ബാസ് ഉപദ്രവിക്കാറുണ്ടെന്ന് അഷീറ അയല്‍വാസിയായ ഷമീറിനെ അറിയിച്ചു. തുടര്‍ന്ന് അബ്ബാസിനെ ആക്രമിക്കാൻ ഷമീറുമായി ചേര്‍ന്ന് ഭാര്യയും മകനും പദ്ധതിയിട്ടെന്നു പൊലീസ് പറഞ്ഞു.
16നു രാത്രിയാണ് അബ്ബാസ് ആക്രമിക്കപ്പെട്ടത്. കാറിലെത്തിയ ക്വട്ടേഷൻ സംഘത്തോടൊപ്പം വള്ളക്കടവിലെ വീട്ടിലെത്തിയ അഷീറ വീടിന്റെ പിന്നിലെ വാതില്‍ പുറത്തുനിന്ന് തുറന്നുകൊടുത്ത് ക്വട്ടേഷൻ സംഘത്തിന് അകത്തു കടക്കാൻ സൗകര്യം ചെയ്തു തുടര്‍ന്ന് ഷമീറും സംഘവും അബ്ബാസിനെ വെട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
നാട്ടുകാരുടെ സഹായത്തോടെ അബ്ബാസിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പരിചരിക്കാൻ ഭാര്യയും മകനും എത്തിയിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പൊലീസ് ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണു കുറ്റം സമ്മതിച്ചത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 + ten =