കോട്ടുകാല്‍ വട്ടവിളയിലെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയില്‍ നിന്ന് 20 പവന്‍ സ്വര്‍ണവും 4 ലക്ഷത്തോളം രൂപയും തട്ടിപ്പറിച്ച കേസ്; യുവതി പിടിയിൽ

വിഴിഞ്ഞം: കോട്ടുകാല്‍ വട്ടവിളയിലെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയില്‍ നിന്ന് 20 പവന്‍ സ്വര്‍ണവും 4 ലക്ഷത്തോളം രൂപയും തട്ടിപ്പറിച്ച കേസില്‍ ഒന്നാം പ്രതിയുടെ ഭാര്യയെ വിഴിഞ്ഞം പൊലീസ് പിടികൂടി.പുത്തന്‍കോട്ട,വട്ടവിള, വലിയവിളാകം മേലേ വീട്ടില്‍ നവീനിന്റെ ഭാര്യ വിനീഷയെയാണ് (26) വിഴിഞ്ഞം എസ്.എച്ച്‌.ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി നെടുമങ്ങാട് ജുവലറിയില്‍ സ്വര്‍ണം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. വിനീഷയില്‍ നിന്ന് രണ്ട് പവനോളം സ്വര്‍ണവും മറ്റ് സ്വര്‍ണാഭരണങ്ങള്‍ വിറ്റ ഇനത്തില്‍ നാലര ലക്ഷത്തിലധികം രൂപയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.ഇക്കഴിഞ്ഞ 27ന് രാത്രി 8.30തോടെ വിഴിഞ്ഞം ഉച്ചക്കട വട്ടവിളയില്‍ സുകൃത ഫിനാന്‍സ് ഉടമ വട്ടവിള ഉതിനിന്നവിള പുത്തന്‍ വീട്ടില്‍ വി.പി.പത്മകുമാറില്‍ നിന്നാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ പണവും സ്വര്‍ണവും അടങ്ങുന്ന ബാഗ് തട്ടിയെടുത്തു കടന്നത്. പിടിയിലായവര്‍ കാറില്‍ ഇരുന്നാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. കേസില്‍ നവീനിനെ കൂടാതെ കോട്ടുകാല്‍ വട്ടവിള ദര്‍ഭവിള ഗോകുല്‍ നിവാസില്‍ ജി.എസ്.ഗോകുല്‍(23), വട്ടവിള തുണ്ടുവിള വീട്ടില്‍ വിമല്‍കുമാര്‍ എന്നുവിളിക്കുന്ന വിനീത്(34) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ നവീനിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് വിനീഷ പിടിയിലായത്.
കരമനയില്‍ കഴിഞ്ഞ വര്‍ഷം ലോഡ്ജില്‍ പെണ്‍വാണിഭ സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ നടന്ന കൊലപാതകക്കേസിലെ പ്രതിയും ഭര്‍ത്താവുമൊത്ത് നടത്തുന്ന പെണ്‍വാണിഭ റാക്കറ്റിലെ മുഖ്യകണ്ണിയാണ് വിനീഷയെന്ന് എസ്.എച്ച്‌.ഒ പറഞ്ഞു.തട്ടിപ്പറിച്ച സ്വര്‍ണം വിറ്റ് ഒരു ജുവലറിയില്‍ നിന്ന് പുതിയ കമ്മലും മോതിരവും വാങ്ങിയ ശേഷം അടുത്ത ജുവലറിയില്‍ കൂടുതല്‍ സ്വര്‍ണം വില്‍ക്കാന്‍ ശ്രമിക്കവേയാണ് പിടിയിലായത്. പിടിച്ചു പറിച്ച തുക സംഘം പങ്കിട്ടെടുത്തു. സ്വര്‍ണം വിറ്റും തുക പങ്കു വയ്ക്കാനായിരുന്നു പദ്ധതി. അതിനായി വിനീഷയെ സ്വര്‍ണം വില്‍ക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × four =