കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസ് ; ശിക്ഷ വിധി ഇന്ന് .

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കുളള ശിക്ഷ ഇന്ന് വിധിക്കും. പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം,തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്.
2018 മാര്‍ച്ച്‌ 14 നാണ് ആയുര്‍വേദ ചികിത്സയ്ക്കായി എത്തിയ ലാത്വിന്‍ യുവതിയെ പോത്തന്‍കോട് നിന്നുമാണ് കാണാതായത്. 35 ദിവസങ്ങള്‍ക്ക് ശേഷമാണ് ജീര്‍ണിച്ച മൃതദേഹം കോവളത്തിനടുത്തുള്ള പൊന്ത കാട്ടില്‍ നിന്നും കണ്ടെത്തുന്നത്. പ്രതികള്‍ വിദേശ വനിതയെ ആളൊഴിഞ്ഞ പൊന്ത കാട്ടില്‍ കൊണ്ടുവന്ന് കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്ത ശേഷം കഴുത്ത്ഞെരിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കേസ്.പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടും. തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്ന മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

8 − one =