നെയ്യാറ്റിൻകര പെരുമ്പഴുതൂർ പോളിടെക്നികിനിലെ വിദ്യാർത്ഥി റാഗിംനെ തുടർന്ന് അവശനിലയിൽ

നെയ്യാറ്റിൻകര :നെയ്യാറ്റിൻകര പെരുമ്പഴുതൂർ പോളിടെക്നികിനിലെ വിദ്യാർത്ഥിയാണ് റാഗിംഗിനെ തുടർന്ന് അവശനിലയിൽ . ഒന്നാം വർഷ പോളിടെക്നിക് ഇൻസ്ട്രുമെന്റേഷൻ വിദ്യാർത്ഥിയായ ചെങ്കൽ സ്വദേശി അനൂപ് ജി. ആണ് റാഗിംഗിൽ ഇരയായത്. പോളിടെക്നിലെ മുതിർന്ന വിദ്യാർത്ഥികളായ എബിൻ , ആദ്യതിൻ , അനന്ദു, കിരൺ , തുടങ്ങിയ 20 ത്തോളം പേർ റാഗിംഗ് ചെയ്തായി പ്രിൻസിപ്പാൾന് വിദ്യാർത്ഥി നൽകിയ പരാതി. തലയ്ക്കും സ്വകാര്യ ഭാഗത്തും വയറിലും മർദ്ദനം ഏറ്റതായി പരാതിയുണ്ട്. അവശനിലയിലായ അനൂപിന് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ സാധിക്കാത്ത അവസ്ഥയാണ് .

നവംബർ 14 ന് ഉച്ചയ്ക്ക് അനൂപ് ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് സീനിയർ വിദ്യാർഥികൾ എത്തി റാഗിംഗ് നടത്തിയത്. സംഘത്തിൽ ഇരുപതോളം
പേര് ഉണ്ടായിരുന്നു.

അന്വേഷണവിധമായി 4 വിദ്യാർത്ഥികളെ (എബിൻ , ആദ്യതിൻ , അനന്ദു, കിരൺ )സസ്പെൻഡ് ചെയ്തു. ഇവരുടെ മർദ്ദന ത്തെ തുടർന്ന് അവശനിലായ അനൂപ് ആദ്യം നെയ്യാറ്റിൻകര ആശുപത്രിയിലും തുടർന്ന് ആയൂർവേദ ചികിത്സയിലുമാണ്. നെയ്യാറ്റിൻകര സി.ഐ പ്രവീൺ, എസ്.ഐ സജീവ് എന്നിവരുടെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.(FIR-2055/ 2023 NTA )

വർഷങ്ങളായി
നെയ്യാറ്റിൻകര പോളിടെക്നിക് മയക്കുമരുന്ന് മാഫിയകളുടെ പിടിയിലാണ്. നിരവധി തവണ പോളിടെക്നിക്നുള്ളിൽ സംഘർഷം ഉണ്ടാകുന്നതായും.
ഗുണ്ട മാഫിയകളെ ഭയന്ന് പരാതി നൽകാൻ റാഗിംഗിന് വിധേയമായ വിദ്യാർഥികൾ ഭ യക്കുന്നതായും നാട്ടുകാർ.
മയക്കു മരുന്ന് മാഫിയ ക്രിമിനൽ പശ്ചാത്തലമുള്ള വിദ്യാർഥികളെ
ഉപയോഗിച്ചു നിരോധിച്ച മയക്കു മരുന്നുകൾ വിപണനവും നടത്തുന്നതായി ആക്ഷേപമുണ്ട് .

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

16 + one =