കലൂരിലെ ​ഗാനമേളയ്ക്കിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ;ഒരാള്‍ കൂടി പിടിയിൽ

കൊച്ചി: കലൂരിലെ ​ഗാനമേളയ്ക്കിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍.തിരുവനന്തപുരം സ്വദേശി അഭിഷേകാണ് പിടിയിലായത്. മുഖ്യ പ്രതിയുടെ സുഹൃത്താണ് അഭിഷേക്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഡിജെ പാര്‍ട്ടിയ്ക്കിടെ പെണ്‍കുട്ടിയെ അപമാനിച്ചത് ചോദ്യം ചെയ്ത യുവാവിനെയാണ് കൊലപ്പെടുത്തിയത്. എറണാകുളം പള്ളുരുത്തി സ്വദേശി രാജേഷ് ആണ് കൊല്ലപ്പെട്ടത്. ഒന്നര മാസത്തിനിടെ ആറ് കൊലപാതകങ്ങളാണ് കൊച്ചിയില്‍ ഉണ്ടായത്. ഈ പശ്ചാത്തലത്തില്‍ നഗരത്തില്‍ രാത്രി പട്രോളിംഗ് സിറ്റി പോലീസ് ഉര്‍ജിതമാക്കി.കേസിലെ രണ്ടാം പ്രതിയായ തിരുവനന്തപുരം അമ്ബൂരി സ്വദേശി അഭിഷേക് ജോണും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച കൊച്ചി സ്വദേശിയുമാണ് നേരത്തെ പോലീസിന്‍റെ പിടിയിലായത്. കാസര്‍കോട് സ്വദേശി മുഹമ്മദാണ് കേസിലെ ഒന്നാം പ്രതി. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. രാജേഷിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായല്ലെന്നും പെട്ടെന്നുള്ള പ്രകോപനമാണ് സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും കൊച്ചി സിറ്റി പൊലീസ് ഡിസിപി എസ് ശശിധരന്‍ വ്യക്തമാക്കി. സ്വകാര്യ കമ്ബനിയാണ് കലൂരില്‍ ഗാനമേളയും ലേസര്‍ ഷോയും സംഘടിപ്പിച്ചത്. ഇതില്‍ ലൈറ്റ് ഓപ്പറേറ്ററായി എത്തിയതായിരുന്നു രാജേഷ്.
ഗാനമേള കാണാനെത്തിയ രണ്ട് പേര്‍ ഒരു പെണ്‍ക്കുട്ടിയെ ശല്യം ചെയ്യുകയും, ഇവരെ സംഘാടകര്‍ ഗാനമേള കാണുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. ഇതായിരുന്നു സംഭവങ്ങളുടെ തുടക്കം. ഗാനമേള കാണാന്‍ സമ്മതിക്കാത്തതിനാല്‍ ദേഷ്യം വന്ന പ്രതികള്‍ പരിപാടി കഴിഞ്ഞതിന് ശേഷം സംഘാടകരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിലെ ഒന്നാം പ്രതി രാജേഷിനെ കത്തി കൊണ്ട് നിരവധി തവണ കുത്തുകയായിരിക്കുന്നു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മുഖ്യപ്രതി മുഹമ്മദ് കര്‍ണാടകയിലേക്ക് കടന്നെന്നാണ് പോലീസിന്‍റെ നിഗമനം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nineteen + 6 =