ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവും അമ്മയും മരിച്ചു

ആലപ്പുഴ : ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവും അമ്മയും മരിച്ചു. കൈനകരി കുട്ടമംഗലം കായിത്തറയില്‍ രാംജിത്തിന്റെ ഭാര്യ അപര്‍ണയും (21) കുട്ടിയുമാണ് മരിച്ചത്. ചൊവ്വ വെെകിട്ട് അഞ്ചോടെയാണ് നവജാതശിശു മരണപ്പെട്ടത്. ചികിത്സാപ്പിഴവാണ് കുട്ടി മരിക്കാന്‍ കാരണമെന്നുകാട്ടി അമ്ബലപ്പുഴ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കള്‍ പരാതി നല്‍കി. ശനിയാഴ്ചയാണ് അപര്‍ണ(22)യെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ലേബര്‍ റൂമിലേക്ക് മാറ്റി. പകല്‍ മൂന്നോടെ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി പുറത്തുവന്നെന്നും ശസ്ത്രക്രിയ വേണമെന്നും ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് രാംജിത്തിന്റെ അമ്മ ഗീതയില്‍നിന്ന് സമ്മതപത്രം ഒപ്പിട്ടുവാങ്ങിയശേഷം അപര്‍ണയെ തീയറ്ററില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് നാലോടെ കുട്ടി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചു. ഹൃദയമിടിപ്പ് കൂടിയതിനാല്‍ യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റി. അപര്‍ണയുടെ ആദ്യപ്രസവമായിരുന്നു.തുടര്‍ന്ന് ആശുപത്രി ജീവനക്കാരും ബന്ധുക്കളും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷാവസ്ഥയുമുണ്ടായി. രണ്ട് ദിവസം മുമ്പും സ്കാനിങ്ങിന് വിധേയയാക്കിയെങ്കിലും കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു. മുതിര്‍ന്ന ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും ജൂനിയര്‍ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയതെന്നും അതാണ് കുട്ടി മരിക്കാന്‍ കാരണമായതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

9 + sixteen =