ശംഖുമുഖത്ത് കര്‍ക്കടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണം നിരോധിച്ചു

തിരുവനന്തപുരം: ശംഖുംമുഖം കടപ്പുറത്ത് അതിശക്തമായ കടല്‍ക്ഷോഭവും അപകടസാദ്ധ്യതയും നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ കര്‍ക്കടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണവും അനുബന്ധപ്രവര്‍ത്തനങ്ങളും നിരോധിച്ച്‌ ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്സണ്‍ കൂടിയായ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ ഉത്തരവിറക്കി.ബലിതര്‍പ്പണത്തിനായി ജനങ്ങള്‍ ശംഖുംമുഖം കടല്‍തീരത്ത് ഒത്തുകൂടുകയോ പ്രവേശിക്കുകയോ ചെയ്യുന്നില്ലെന്ന് പൊലീസ് ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
2019, 2021 വര്‍ഷങ്ങളിലെ ശക്തമായ കടല്‍ക്ഷോഭത്തില്‍ ശംഖുംമുഖത്തെ കടല്‍ഭിത്തിയും നടപ്പാതയും നിശേഷം തകര്‍ന്നിരുന്നു. അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. അപകടസാദ്ധ്യത കണക്കിലെടുത്ത് ആളുകള്‍ ബീച്ചിലിറങ്ങാതിരിക്കാന്‍ ബാരിക്കേഡുകള്‍ വച്ച്‌ തീരം അടച്ചിട്ടിരിക്കുകയാണ്. നിലവില്‍ ഡയഫ്രം വാള്‍ വരെ കടല്‍ കയറുകയും ആഴത്തില്‍ കുഴി രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. മറ്റ് കടല്‍ത്തീരങ്ങളെ അപേക്ഷിച്ച്‌ അപകടസാദ്ധ്യത കൂടിയ മേഖലയായതിനാല്‍ സ്‌കൂബാ ടീമിനെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുന്നതിനും റബര്‍ ഡിങ്കി നങ്കൂരമിടുന്നതിനും സാങ്കേതിക തടസങ്ങളുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × 5 =