കാട്ടുപോത്തുകളെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയസംഭവത്തില്‍ ആറുപേർ അറസ്റ്റിൽ

മൂന്നാര്‍: കാട്ടുപോത്തുകളെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയ കടത്തിയസംഭവത്തില്‍ ആറുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.ഇറച്ചി കടത്താനുപയോഗിച്ച മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തു.മുരിക്കാശേരി തെക്കേ കൈതക്കല്‍ ഡിനില്‍ സെബാസ്ത്യന്‍ (34), കൂമ്ബന്‍പാറ സ്വദേശി എംബി സലിം (45), ശെല്യാംപാറ സ്വദേശി സി.എം. മുനീര്‍ (33), കുണ്ടള സാന്‍ഡോസ് എസ്ടി കോളനി നിവാസികളായ പി. ശിവന്‍ (26), കെ. രഘു (26). എം. കുമാര്‍ (26) എന്നിവരാണ് അറസ്റ്റിലായത്.സംഭവത്തില്‍ ഒരാള്‍ ഒളിവിലാണ്. പ്രതികള്‍ സഞ്ചരിച്ചിരുന്നതും ഇറച്ചി കടത്താനുപയോഗിച്ചതുമായ ഒരു പിക്കപ്പ് വാന്‍, രണ്ട് കാറുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.മാര്‍ച്ച്‌ 17ന് രാത്രിയില്‍ ചെണ്ടുവര എസ്റ്റേറ്റിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം ഫീല്‍ഡ് നമ്ബര്‍ ഒന്‍പതില്‍ നിന്നാണ് 600ലധികം കിലോ തൂക്കം വരുന്ന രണ്ടു കാട്ടുപോത്തുകളെ ഇവര്‍ വെടിവച്ചു കൊന്ന് ഇറച്ചി കടത്തിയത്. 27ന് രാവിലെ കൊളുന്ത് എടുക്കാനെത്തിയ തൊഴിലാളികളാണ് കാട്ടുപോത്തുകളുടെ അവശിഷ്ടങ്ങള്‍ കണ്ട വിവരം വനം വകുപ്പിനെ അറിയിച്ചത്.കുണ്ടള ഡാമില്‍ മീന്‍ പിടിക്കാനെന്ന വ്യാജേന എത്തിയ സംഘത്തിന് നായാട്ടിനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുത്തത് സാന്‍ഡോസ് കോളനിയില്‍ നിന്നും പിടിയിലായവരാണ്. ഇവരാണ്ഇറച്ചി ചുമന്ന് വാഹനത്തിലെത്തിച്ചു നല്‍കിയതും.മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eighteen − fifteen =