ശബരിമല ദര്‍ശനംകഴിഞ്ഞ് മടങ്ങിയ തമിഴ്നാട് തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ; ഏഴ് മരണം

പത്തനംതിട്ട : ശബരിമല ദര്‍ശനംകഴിഞ്ഞ് മടങ്ങിയ തമിഴ്നാട് തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. മൂന്നു മൃതദേഹം പുറത്തെത്തിച്ചു. രക്ഷപെടുത്തിയ ഹരിഹരന്‍ എന്ന കുട്ടിയെ കുമളി സെന്റ് അഗസ്റ്റിന്‍സ് ആശുപത്രിയിലും രണ്ടുപേരെ തേനി മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയപാതയില്‍ ലോവര്‍ ക്യാമ്ബിനും കുമളിക്കും മധ്യേ ആദ്യ പെന്‍സ്റ്റോക്ക് പൈപ്പിന് സമീപം ഇറൈച്ചില്‍പാലത്തില്‍ വെള്ളി രാത്രി പതിനൊന്നോടെയാണ് അപകടം. 60 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയില്‍ നിന്നുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ ബന്ധുക്കളാണെന്നാണ് വിവരം.
തമിഴ്നാട്ടിലേക്ക് മുല്ലപ്പെരിയാര്‍ വെള്ളം കൊണ്ടുപോകുന്ന പെന്‍സ്റ്റോക്ക് പൈപ്പിലെ ഒന്നാംപാലത്തിന് സമീപം പൈപ്പിനുമുകളിലേക്കാണ് വാഹനംമറിഞ്ഞത്. പാലത്തിന് അടിയിലൂടെയാണ് പൈപ്പ് കടന്നുപോകുന്നത്.വാഹനത്തില്‍ പത്തോളം പേര്‍ ഉണ്ടായിരുന്നതായാണ് സൂചന. പരിക്കേറ്റവര്‍ വാഹനത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. വനപ്രദേശമായതിനാല്‍ വൈകിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്.അപകടം നടന്ന സ്ഥലം കൊടും വളവുകളും ചെങ്കുത്തായ ഇറക്കവും ഉള്ളപ്രദേശമാണ്. ഇവിടെ ദേശീയപാതയ്ക്ക് വീതികുറവാണ്. ഇതുവഴി കടന്നുപോയ വാഹനത്തിലുള്ളവരാണ് ആദ്യം അപകടം കണ്ടത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

thirteen + eleven =