മറിയക്കുട്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: തനിക്ക് ലഭിക്കേണ്ട വിധവാ പെൻഷൻ മുടങ്ങിയതിനെ ചോദ്യം ചെയ്ത് അടിമാലി സ്വദേശിനി മറിയക്കുട്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.പെൻഷൻ നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്ന് എന്ന ചോദ്യത്തിന് മറുപടി വേണമെന്ന് സിംഗിള്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ കേന്ദ്ര വിഹിതം ലഭിച്ചില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആദ്യം പ്രതികരിച്ചത്. ഇതോടെ കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ ആരോപണത്തിന് കേന്ദ്ര സര്‍ക്കാരും മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
മറിയക്കുട്ടിയുടെ ഹര്‍ജി കഴിഞ്ഞ പ്രാവശ്യം പരിഗണിച്ചപ്പോള്‍ പെൻഷൻ കൊടുക്കാത്ത സര്‍ക്കാര്‍ നടപടിയെഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഹ‍ര്‍ജി രാഷ്ടീയ പ്രേരിതമെന്ന സര്‍ക്കാര്‍ നിലപാടിലും കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കോടതിയുടെ ഭാഗത്ത് നിന്നും കടുത്ത വിമര്‍ശനം വന്നതോടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്ന നിലപാട് സര്‍ക്കാര്‍ പിൻവലിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തൃശൂരില്‍ ബിജെപി നടത്തിയ സ്ത്രീശക്തി മോദിക്കൊപ്പം മഹിളാ സമ്മേളനത്തില്‍ മറിയക്കുട്ടി പങ്കെടുത്തിരുന്നു.
ആരുടേയും ചെലവിലല്ല താൻ കഴിയുന്നതെന്നും ഒരു പാര്‍ട്ടിയുടേയുംപൈസ താൻ വാങ്ങിയിട്ടില്ലെന്നും പറഞ്ഞ മറിയക്കുട്ടി ബിജെപി സമ്മേളനത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച വിമര്‍ശനങ്ങളേയും തള്ളി. കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാരില്‍ നിന്നും അഞ്ച് കിലോ അരി വീതം ലഭിച്ചെന്നും അതിപ്പോഴും കിട്ടുന്നുണ്ടെന്നും വ്യക്തമാക്കി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × 3 =