വാകേരിയില്‍ യുവാവിനെ ആക്രമിച്ച്‌ കൊന്ന കടുവയെ തിരിച്ചറിഞ്ഞു;പതിമൂന്ന് വയസുള്ള ആണ്‍കടുവ തെരച്ചില്‍ ഇന്നും തുടരും

കല്‍പ്പറ്റ: വാകേരിയില്‍ യുവാവിനെ ആക്രമിച്ച്‌ കൊന്ന കടുവയെ തിരിച്ചറിഞ്ഞു. ഡബ്ല്യൂ ഡബ്ല്യു എല്‍ 45 എന്ന പതിമൂന്ന് വയസുള്ള ആണ്‍കടുവയാണ് യുവാവിനെ ആക്രമിച്ചതെന്ന് വനംവകുപ്പ് അറിയിച്ചു.കടുവ സെൻസസ് നടത്തിയ കാലത്ത് വന്യജീവി സങ്കേതത്തിലുണ്ടായിരുന്ന കടുവയാണിത്.
നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിന് ശേഷം മാത്രമേ അതിനെ വെടിവച്ച്‌ കൊല്ലാൻ പാടുള്ളൂവെന്നുണ്ട്. മൂടക്കൊല്ലി, കൂടല്ലൂര്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് കടുവയ്ക്കായി തെരച്ചില്‍ നടത്തുന്നത്. വെറ്റിനറി സംഘം സ്ഥലത്തുണ്ട്. വനംവകുപ്പിന്റെ 80 അംഗ സ്‌പെഷ്യല്‍ ടീമും ഇന്ന് ജില്ലയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ദിവസങ്ങള്‍ക്ക് മുൻപാണ് കടവയുടെ ആക്രമണത്തില്‍ കൂടല്ലൂര്‍ സ്വദേശി പ്രജീഷ് (36) കൊല്ലപ്പെട്ടത്.പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. യുവാവിനെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ സഹോദരനാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാതി ഭക്ഷിച്ച നിലയിലായിരുന്നു. പ്രദേശം വനാതിര്‍ത്തി മേഖലയാണ്.പ്രജീഷിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലാനുള്ള വനം വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eleven − eleven =