കരിങ്കുന്നം പൊലീസ് സ്‌റ്റേഷനില്‍ അതിക്രമം നടത്തിയയുവാവ് അറസ്റ്റിൽ

തൊടുപുഴ: കരിങ്കുന്നം പൊലീസ് സ്‌റ്റേഷനില്‍ അതിക്രമം നടത്തിയയുവാവ് അറസ്റ്റില്‍. എരുമേലി സ്വദേശി ഷാജി തോമസാണ് (അച്ചായി- 47) പിടിയിലായത്ഇയാളുടെ പരാക്രമത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കും പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. സ്റ്റേഷനില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറാകളും പൊലീസ് വാഹനത്തിന്റെ ഗ്ലാസും ഇയാള്‍ തകര്‍ത്തു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. തൊടുപുഴ- പാലാ റോഡില്‍ ഓടുന്ന സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു യുവാവ്.ഇതേ ബസിന് തൊട്ടുമുന്നില്‍ സര്‍വ്വീസ് നടത്തുന്ന മറ്റൊരു ബസില്‍ യുവാവ് തൊടുപുഴയില്‍ നിന്ന് കയറി. കണ്ടക്ടറെത്തി ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടര്‍ന്ന് വാക്ക് തര്‍ക്കവും ഉന്തും തള്ളുമായി. ഇതോടെ ബസ് ജീവനക്കാര്‍ തൊട്ടടുത്ത കരിങ്കുന്നം പൊലീസ് സ്‌റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനെ വിളിച്ച്‌ വിവരം പറഞ്ഞു.കരിങ്കുന്നം ടൗണിലെത്തിയപ്പോള്‍ പൊലീസുകാരെത്തി യുവാവിനെ പിടിച്ചുകൊണ്ടു പോയി. എന്നാല്‍ സ്റ്റേഷനുള്ളിലേക്ക് കയറിയതോടെ യുവാവ് അസഭ്യ വര്‍ഷവും അക്രമവും നടത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്‌റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന്റെ സൈഡ് ഗ്ലാസ് യുവാവ് ഇളക്കി താഴെയിട്ടു. തുടര്‍ന്ന് സി.സി ടി.വി ക്യാമറാകളും ഘടിപ്പിച്ചിരുന്ന പൈപ്പുകളും തകര്‍ത്തു.യുവാവിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐ ബൈജു പി.ബാബുവിന്റെ കൈയ്ക്ക് പരിക്കറ്റു. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥനായ അനീഷ് ആന്റണിയുടെ പുറത്ത് യുവാവ് കടിച്ച്‌ പരിക്കല്‍പ്പിച്ചു. സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ ഓടിയെത്തിയെത്തിയാണ് യുവാവിനെ കീഴടക്കിയത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

20 − thirteen =