പട്ടാപ്പകല്‍ കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ലോഡ്ജില്‍ യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവം;കുടുംബം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴി

കണ്ണൂര്‍: പട്ടാപ്പകല്‍ കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ലോഡ്ജില്‍ യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തിന്റെ പിന്നാമ്പുറ വിവരങ്ങള്‍ പുറത്ത്.വിവാഹം കഴിക്കണമെന്ന ദേവികയുടെ ഭീഷണി കാരണമാണ് കൊല നടത്താന്‍ കാരണമായതെന്നാണ് പ്രതിയില്‍ നിന്നും പോലീസില്‍ ലഭിച്ച മൊഴി. ചൊവ്വാഴ്ച രാവിലെ സതീഷിന്റെ ഭാര്യയെ വിളിച്ചും ശല്യം ചെയ്തിരുന്നു. വിവാഹമോചനം നടത്തി തനിക്കൊപ്പം താമസിക്കണം എന്നാണ് ദേവിക സതീഷിനോട് ആവശ്യപ്പെട്ടത്.ഉദുമ ബാര മുക്കുന്നോത്തുകാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പി.ബി.ദേവികയാണ് (34) കൊല്ലപ്പെട്ടത്.പ്രതി ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്കര്‍ (സബീഷ്-34) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഫോര്‍ട്ട് വിഹാര്‍ ലോഡ്ജിലാണു സംഭവം. വൈകിട്ടാണു കൊലപാതകം പുറംലോകം അറിഞ്ഞത്. സതീഷ് കഴിഞ്ഞ 15 ദിവസമായി ലോഡ്ജിലാണു താമസം. ചൊവ്വാഴ്ച രാവിലെ 11നാണ് ദേവിക സതീഷിന്റെ മുറിയിലെത്തിയത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.തന്റെ കുടുംബജീവിതത്തിനു ദേവിക തടസ്സം നില്‍ക്കുന്നതിനാലാണു കൊലപ്പെടുത്തിയതെന്നു സതീഷ് പൊലീസിനോടു വെളിപ്പെടുത്തി. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു.പിന്നീട് രണ്ടുപേരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടര്‍ന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

8 − 2 =