മുഴപ്പിലങ്ങാട്ട് തെരുവുനായ്ക്കള്‍ കടിച്ചുകീറി സംസാരശേഷിയില്ലാത്തതിനാല്‍ നിലവിളിക്കാനായില്ല;ഭിന്നശേഷിക്കാരനായ 11കാരന്റെ മരണത്തില്‍ നടുങ്ങി നാട്.

കണ്ണൂര്‍: മുഴപ്പിലങ്ങാട്ട് തെരുവുനായ്ക്കള്‍ കടിച്ചുകീറി ഭിന്നശേഷിക്കാരനായ 11കാരന്റെ മരണത്തില്‍ നടുങ്ങി നാട്.കെട്ടിനകം പള്ളക്കടുത്ത് ദാറുല്‍ റഹ്മാനില്‍ നൗഷാദിന്റെ മകൻ നിഹാലിനാണ് ദാരുണാന്ത്യം. വൈകീട്ട് അഞ്ചുമണിയോടെ കാണാതായ കുട്ടിയെ ഏറെനേരത്തെ തിരച്ചിലിനൊടുവില്‍ രാത്രി ഒൻപതോടെയാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടുപറമ്ബില്‍ ശരീരമാസകലം മുറിവുകളോടെ ബോധഹരിതനായ നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍നിന്ന് 300 മീറ്റര്‍ അകലെയാണ് കുട്ടി ചോരവാര്‍ന്നു കിടക്കുന്ന നിലയില്‍ കിടന്നിരുന്നത്. മുഖവും വയറും നായ്ക്കള്‍ കടിച്ചുകീറിയ നിലയിലായിരുന്നു. ഈ സമയത്ത് ജീവനുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. എന്നാല്‍, ആശുപത്രിയിലെത്തിച്ചപ്പോഴേക്കുംമരണം സംഭവിക്കുകയായിരുന്നു. വൈകീട്ട് സമീപത്തുനിന്ന് തെരുവുനായ്ക്കളുടെ ബഹളം കേട്ടതായി സമീപവാസികള്‍ പറഞ്ഞു. തുടര്‍ന്നാണ് സമീപത്തെ ആള്‍താമസമില്ലാത്ത വീടിന്റെ പറമ്പിലും തിരച്ചില്‍ നടത്തിയത്. ഈ സമയത്ത് പറമ്പിലെ ചെടികള്‍ക്കിടയില്‍ ചോരയില്‍ കുളിച്ചുകിടക്കുകയായിരുന്നു നിഹാല്‍. സംസാരശേഷിയില്ലാത്ത കുട്ടിയിയായതിനാല്‍ അപകടം നടന്നത് ആരും അറിഞ്ഞിരുന്നില്ല. ഓട്ടിസം ബാധിച്ച്‌ സംസാരശേഷിയില്ലാത്തതിനാല്‍ കുട്ടിക്ക് നായ്ക്കളുടെ ആക്രമണത്തില്‍ നിലവിളിക്കാൻ പോലുമായില്ലെന്നു വ്യക്തമാണ്. കുട്ടി കളിക്കുകയായിരിക്കുമെന്നാണ് വീട്ടുകാര്‍ആദ്യം കരുതിയത്. തിരിച്ചുവരാതായപ്പോഴാണ് തിരച്ചില്‍ നടത്തിയത്. ധര്‍മടം സ്വാമിക്കുന്ന് ജേസീസ് സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് നിഹാല്‍. മരണവിവരമറിഞ്ഞ് ബഹ്‌റൈനിലുള്ള പിതാവ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

9 − 7 =