ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീന മേഖലകളില്‍ മല്‍സ്യ ബന്ധനത്തിന് നിരോധനം

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീന മേഖലകളില്‍ മല്‍സ്യ ബന്ധനം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാതൊരു കാരണവശാലും ബംഗാള്‍ ഉള്‍ക്കടലിലേക്ക് മല്‍സ്യബന്ധനത്തിനായി പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്‌ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മല്‍സ്യബന്ധനത്തിന് ഏര്‍പ്പെട്ടിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് സുരക്ഷിത തീരങ്ങളിലേക്ക് എത്തണമെന്നും കളക്‌ടര്‍ അറിയിച്ചു. എന്നാല്‍, കേരള-കര്‍ണാടക-ലക്ഷ്വദീപ് തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് തടസമില്ലെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് അസാനി ചുഴലിക്കാറ്റിന്റെ സാന്നിധ്യം ഉള്ളത്.മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന ചുഴലിക്കാറ്റ് നാളെ വടക്കുകിഴക്കന്‍ മേഖലയിലേക്ക് സഞ്ചരിച്ച്‌ ഒഡീഷ തീരത്തേക്ക് നീങ്ങിയേക്കുമെന്നാണ് കാലാവസ്‌ഥാ വിഭാഗം അറിയിക്കുന്നത്. നിലവില്‍ തീവ്ര ചുഴലിക്കാറ്റായ അസാനി 48 മണിക്കൂറിനുള്ളില്‍ ശക്‌തി കുറഞ്ഞു ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം.
കര തൊടാന്‍ സാധ്യതയില്ലെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിക്കുന്നു. അതിനിടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ബംഗാളില്‍ കനത്ത മഴ തുടരുന്നു. ബംഗാളില്‍ കൊല്‍ക്കത്ത ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ കനത്ത മഴയാണ്. വടക്കന്‍ ആന്ധ്രയിലും മഴ തുടരുകയാണ്. അതേസമയം ചുഴലിക്കാറ്റ് കേരളത്തെ കാര്യമായി ബാധിക്കില്ല.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

17 − 5 =