ബിഹാറില്‍ ഭൂമി സംബന്ധിച്ച തര്‍ക്കത്തിനിടെ അഞ്ച് സ്ത്രീകള്‍ക്ക് വെടിയേറ്റു

പട്ന: ബിഹാറില്‍ ഭൂമി സംബന്ധിച്ച തര്‍ക്കത്തിനിടെ അഞ്ച് സ്ത്രീകള്‍ക്ക് വെടിയേറ്റു. എല്ലാവരും അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.ബിഹാറിലെ ബേട്ടിയ ജില്ലയിലാണ് സംഭവം. ഉത്തരവാദിയെന്ന് സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലെ നക്തി പട്‌വാര ഗ്രാമത്തില്‍ സ്ത്രീകള്‍ പ്രതിഷേധവുമായി ഇറങ്ങിയതോടെയാണ് വെടിവെയ്പ്പ് ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു.1985-ല്‍ സര്‍ക്കാര്‍, ഭൂരഹിതരായ തൊഴിലാളികള്‍ക്കുള്ള ഗ്രാന്റിന്റെ ഭാഗമായാണ് ഭൂമി തങ്ങള്‍ക്ക് നല്‍കിയതെന്ന് ഗ്രാമവാസികള്‍ അവകാശപ്പെടുന്നു. കുടിയിറക്കപ്പെട്ടവര്‍ തങ്ങളുടെ അവകാശവാദം ഉന്നയിച്ചതോടെ വിഷയം കോടതിയിലേക്ക് നീങ്ങി. 2004 മുതൽ കോടതി ഈ ഭൂമിയിന്മേലുള്ള നടപടികള്‍ മരവിപ്പിച്ചു. എന്നാല്‍ ഇന്ന് രാവിലെ സ്ഥലത്തിന്റെ മുന്‍ ഉടമ ശിശിര്‍ ദുബെ ട്രാക്ടര്‍ കൊണ്ടുവന്ന് ബലമായി നിലം ഉഴുതുമറിക്കാന്‍ ശ്രമിച്ചു. സ്ത്രീകള്‍ എതിര്‍പ്പുമായി എത്തിയപ്പോള്‍ ഇയാള്‍ തോക്ക് പുറത്തെടുത്ത് വെടിയുതിര്‍ക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. തുടര്‍ന്ന് പൊലീസ് സംഘത്തെ വിന്യസിച്ച്‌ പ്രദേശത്ത് പരിശോധന നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.ഇതോടൊപ്പം അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.”പൊലീസ് മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കുകയാണ്.ഇത് ആരുടെ ഭൂമിയാണ് എന്ന് വിശദമായി പരിശോധിക്കുന്നുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eight + 2 =