അവണൂരില്‍ രക്തം ഛര്‍ദ്ദിച്ച്‌ അമ്പത്തിയേഴുവയസുകാരന്‍ മരിച്ച സംഭവം; വിഷാംശം ഏതാണെന്ന് കണ്ടെത്താന്‍ സാധിച്ചില്ല

ത്യശൂര്‍: അവണൂരില്‍ രക്തം ഛര്‍ദ്ദിച്ച്‌ അമ്പത്തിയേഴുവയസുകാരന്‍ മരിച്ച സംഭവത്തില്‍ വിഷാംശം ഏതാണെന്ന് കണ്ടെത്താന്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ സാധിച്ചില്ല.ആന്തരിക അവയവങ്ങളുടെ സാംപിള്‍ പരിശോധനക്കായി ലാബുകളിലേക്ക് അയച്ചു. മരിച്ച ശശീന്ദ്രന്റെയൊപ്പം ഇഡ്ഡലി കഴിച്ച ഭാര്യയും അമ്മയും മറ്റ് രണ്ട് പേരും ചികിത്സയിലാണ്. അവനൂര്‍ സ്വദേശിയായ ശശീന്ദ്രന്റെ ഉള്ളില്‍ ചെന്ന വിഷാംശം ഏതെന്ന് വിശദപരിശോധനയിലേ വ്യക്തമാകൂ എന്നാണ് ഫോറന്‍സിക് സര്‍ജന്‍ പോലീസിനെ അറിയിച്ചത്.ആന്തരീക അവയവങ്ങളുടെ സാംപിള്‍ പരിശോധനക്ക് അയച്ചു. പതോളജി, വൈറോളജി ഫലങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ കിട്ടുമെങ്കിലും റീജിയണല്‍ കെമിക്കല്‍ ലബോറട്ടറി ഫലം ഒരുമാസമെടുത്തേക്കാം. പരിശോധന ഫലം ലഭിച്ച ശേഷം ഡോക്ടര്‍മാരുടെ സംഘം ഇത് വിലയിരുത്തും. തുടര്‍ന്നേ അന്തിമ നിഗമനത്തിലെത്താന്‍ കഴിയൂഎന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്.വീട്ടില്‍ നിന്നും ഇഡ്ഡലിയും ചമ്മന്തിയും കടലക്കറിയും ചായയും ശശീന്ദ്രന്‍ കഴിച്ചത്. ഇതേ ഭക്ഷണം കഴിച്ച ഭാര്യ ഗീത, അമ്മ കമലാക്ഷി തെങ്ങുകയറ്റ തൊഴിലാളികളായ രാമചന്ദ്രന്‍, ചന്ദ്രന്‍ എന്നിവരും ശശീന്ദ്രന്റെ സമാന ലക്ഷണങ്ങളോടെ ചികിത്സയില്‍ തുടരുകയാണ്. ഒരേ വിഷമാകാം എല്ലാവരുടെയും ഉള്ളില്‍ ചെന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eleven − 1 =