ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ കൊലപ്പെടുത്തി

കമ്പം: ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ കൊലപ്പെടുത്തി.കമ്പത്താണ് സംഭവം. കമ്പം നാട്ടുകാല്‍ തെരുവില്‍ താമസിക്കുന്ന പ്രകാശാണ് കൊല്ലപ്പെട്ടത്. മുല്ലപ്പെരിയാറില്‍ നിന്ന് വൈഗയിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിലാണ് മൃതദേഹം തള്ളിയത്. പ്രതികള്‍ പോലീസില്‍ കീഴടങ്ങി. അതേസമയം, മൃതദേഹം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിനോദിന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധമാണ് പ്രകാശിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.ഓട്ടോ ഡ്രൈവര്‍ വിനോദ് കുമാര്‍, ഭാര്യ നിത്യ, മൃതദേഹം നീക്കം ചെയ്യാന്‍ സഹായിച്ച വിനാദ് കുമാറിന്റെ സുഹൃത്ത് രമേശ് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രകാശിന് വിനാദ് കുമാറിന്റെ ഭാര്യ നിത്യയുമായി നാളുകളായി അവിഹിത ബന്ധം ഉണ്ടായിരുന്നു. ഇത് കണ്ടെത്തിയ വിനോദ് പ്രകാശിനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു.
അതേസമയം, തന്റെ നഗ്‌ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് പ്രകാശ് പീഡിപ്പിച്ചിരുന്നതെന്ന് നിത്യ പൊലീസിന് മൊഴി നല്‍കി.ഇതിനിടെ, ഈ മാസം 21 മുതല്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച്‌ പ്രകാശിന്റെ ഭാര്യ കനിമൊഴി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. മൊബൈല്‍ ഫോണിലെ കോളുകള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ നിത്യയുമായി നിരന്തരം ഏറെ നേരം പ്രകാശ് സംസാരിച്ചിരുന്നതായി കണ്ടെത്തി. ഇതാണ് കൊലയാളികളിലേയ്ക്ക് പൊലീസ് എത്തിയത്.പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമായതോടെ വിനോദും നിത്യയും വില്ലേജ് ഓഫീസര്‍ കണ്ണന് മുന്നിലെത്തി കുറ്റം ഏറ്റു പറഞ്ഞു. കണ്ണന്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ഇരുവരും കീഴടങ്ങിയത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

14 + 16 =