ഇരുപത്തിരണ്ടായിരം രൂപയുടെ കള്ളനോട്ടുമായി ഒരാള്‍ ഇടുക്കി വണ്ടിപ്പെരിയാര്‍ പോലീസിന്റെ പിടിയിൽ

ഇടുക്കി: ഇരുപത്തിരണ്ടായിരം രൂപയുടെ കള്ളനോട്ടുമായി ഒരാള്‍ ഇടുക്കി വണ്ടിപ്പെരിയാര്‍ പോലീസിന്റെ പിടിയില്‍.വണ്ടിപ്പെരിയാര്‍ ഡൈമുക്ക് ആറ്റോരം സ്വദേശി സെബിൻ ജോസഫാണ് അറസ്റ്റിലായത്. തമിഴ്നാട്ടില്‍ നിന്നുമാണ് കള്ളനോട്ട് കേരളത്തിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു.വണ്ടിപ്പെരിയാറിലും സമീപത്തെ തോട്ടം മേഖലയിലുള്ള കടകളിലും മറ്റും കള്ളനോട്ട് എത്തുന്നതായി പീരുമേട് ഡിവൈഎസ്പിക്ക് വിവരം കിട്ടിയിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സെബിൻ ജോസഫ് കുടുങ്ങിയത്. വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡൈമുക്ക് ആറ്റോരത്തുള്ള സെബിൻ ജോസഫിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് പിടികൂടിയത്. 500 രൂപയുടെ 44 കള്ളനോട്ടുകളാണ് ഇയാളുടെ കിടപ്പുമുറിയില്‍ മൊബൈൽ കവറിനുള്ളില്‍ സൂക്ഷിച്ചിരുന്നത്. തമിഴ്നാട്ടിലെ ചെന്നെെയില്‍ നിന്ന് നോട്ടിരട്ടിപ്പ് സംഘത്തിന് ഇരുപതിനായിരം രൂപ നല്‍കി നാല്‍പ്പതിനായിരം രൂപ വാങ്ങിയതാണെന്ന് സെബിൻ പോലീസിനോട് പറഞ്ഞു. ബാക്കി നോട്ടുകള്‍ പലയിടത്തായി ചിലവഴിച്ചു. എസ്ബിഐയുടെ വണ്ടിപ്പെരിയാര്‍ ശാഖയില്‍ കഴിഞ്ഞ ദിവസം നിക്ഷേപിക്കാനെത്തിയ പണത്തില്‍ രണ്ട് കള്ളനോട്ടുകള്‍ കണ്ടെത്തിയിരുന്നു. പിടിയിലായ സെബിന് മുൻപും പലതരത്തിലുള്ള നിയമ വിരുദ്ധ ഇടപാടുകള്‍ ഉള്ളതായും പോലീസ് പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × one =