വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് ആയിരവില്ലി തമ്പുരാന്‍ ക്ഷേത്രത്തിന്റെ മേലെക്കടവില്‍ ചൂണ്ടയിടുന്നതിനിടെ ഒഴുക്കില്‍പ്പെട്ട നിരഞ്ജന്റെ മൃതദേഹവും കണ്ടെത്തി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് ആയിരവില്ലി തമ്പുരാന്‍ ക്ഷേത്രത്തിന്റെ മേലെക്കടവില്‍ ചൂണ്ടയിടുന്നതിനിടെ ഒഴുക്കില്‍പ്പെട്ട മൂന്നാംമൂട് വാറുവിള ദയാഭവനില്‍ അനീഷയുടെയും പരേതനായ രാജീവിന്റെയും മകന്‍ നിരഞ്ജന്റെ (12) മൃതദേഹം കണ്ടെത്തി.അപകടം നടന്നയിടത്തുനിന്ന് മൂന്നര കിലോമീറ്ററോളം അകലെ വെള്ളൈക്കടവ് പാലത്തിനുതാഴെ നിന്നാണ് മൃതദേഹം കിട്ടിയത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയും അരുവിക്കര ഡാം തുറന്നതുകാരണം ജലനിരപ്പ് ഉയര്‍ന്നതും തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നാലാഞ്ചിറ പള്ളി സെമിത്തേരിയിലാകും സംസ്‌കാരം.

നാലാംക്ലാസ് വിദ്യാര്‍ത്ഥിയായ നന്ദിനിയാണ് സഹോദരി. നിരഞ്ജനൊഒപ്പം കാണാതായ നെട്ടയം പാപ്പാട് ഗസ്മല്‍ ഹൗസില്‍ ജിബിത്തിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശനിയാഴ്ചയാണ് ജിബിത്തും നിരഞ്ജനും ഉള്‍പ്പെട്ട നാലംഗ സംഘം മേലെക്കടവില്‍ ചൂണ്ടയിടാന്‍ എത്തിയത്. നിരഞ്ജന്റെ പിതാവ് രാജീവ് എട്ടുവര്‍ഷം മുമ്പ് വട്ടിയൂര്‍ക്കാവിലെ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

18 − one =