സ്വകാര്യ ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം നടത്തിയ കേസില്‍ മൂന്ന് പ്രതികൾ പോലീസ് പിടിയിൽ

പത്തനംതിട്ട: സ്വകാര്യ ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം നടത്തിയ കേസില്‍ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.ആദവ് എന്ന സ്വകാര്യ ബസിലെ ജീവനക്കാരെയും ബസുടമയേയുമാണ് ആലപ്പുഴ നൂറനാട് പോലീസ് പിടികൂടിയത്. പാലമേല്‍ സ്വദേശി അജിത്ത് (31), പന്തളം മുടിയൂര്‍ക്കോണം സ്വദേശി അര്‍ജുൻ (24), പന്തളം പൂഴിക്കാട് സ്വദേശി ആനന്ദ് ശിവൻ (27) തുടങ്ങിയവരെയാണ് നൂറനാട് സി ഐ, പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട – ചാരുംമൂട് റൂട്ടില്‍ ഓടുന്ന വൈഷ്ണവ് എന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരനായ പെരിങ്ങനാട് പള്ളിക്കല്‍ പോത്തടി രാജീവം വീട്ടില്‍ രാജീവിനെ (40) കൊലപ്പെടുത്താൻ ശ്രമം നടത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. കെ പി റോഡില്‍ കരിമുളയ്ക്കല്‍ പാലൂത്തറ പമ്പിന് മുന്നില്‍ വെച്ച്‌ രാവിലെ സര്‍വീസ് കഴിഞ്ഞ് പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബസില്‍ വിശ്രമിക്കുകയായിരുന്ന രാജീവിനെ ഇവര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ആദവ് എന്ന സ്വകാര്യ ബസിന്റെ രണ്ട് മിനിറ്റ് സമയം വൈഷ്ണവ് ബസ് എടുത്ത് സര്‍വീസ് നടത്തിയതായി ആരോപിച്ചായിരുന്ന ആക്രമണം.
മൂന്ന് പ്രതികളും ചേര്‍ന്ന് ബസിനുള്ളില്‍ ചാടിക്കയറി മാരകമായി ഉപദ്രവിക്കുകയും ഇടിക്കട്ട കൊണ്ട് തലക്ക് അടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രാജീവന്‍ കെസിഎം ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ കഴിഞ്ഞദിവസം അടൂരില്‍ നിന്നുമാണ് നൂറനാട് പൊലീസ്അറസ്റ്റ് ചെയ്തത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eight + seven =