പിഞ്ചുകുഞ്ഞടക്കം 29 പേരുടെ ജീവനെടുത്ത കുമരകം – മുഹമ്മ ബോട്ട് ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് രണ്ട് പതിറ്റാണ്ട്

ചേര്‍ത്തല : പിഞ്ചുകുഞ്ഞടക്കം 29 പേരുടെ ജീവനെടുത്ത കുമരകം – മുഹമ്മ ബോട്ട് ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് രണ്ട് പതിറ്റാണ്ട് തികയും.2002 ജൂലായ് 27 ന് രാവിലെ 6.10 ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം.മുഹമ്മയില്‍ നിന്ന് പുലര്‍ച്ചെ 5.45 ന് പുറപ്പെട്ട, ജലഗതാഗത വകുപ്പിന്റെ എ-53 ബോട്ട് കുമരകത്തിന് അര കിലോമീ​റ്റര്‍ പടിഞ്ഞാറു മാറി അപകടത്തില്‍പ്പെടുകയായിരുന്നു.15 സ്ത്രീകളും 13 പുരുഷന്‍മാരും പിഞ്ചുകുട്ടിയുമാണ് മരണത്തിന്റെ കയത്തിലമര്‍ന്നത്.കോട്ടയം ജില്ലയില്‍ പി.എസ്.സിയുടെ ലാസ്​റ്റ് ഗ്രേഡ് പരീക്ഷയില്‍ പങ്കെടുക്കാന്‍ പോയവരും ഇവരുടെ രക്ഷിതാക്കളുമായിരുന്നു യാത്രക്കാരില്‍ ഭൂരിഭാഗവും. കൂടാതെ, പതിവ് യാത്രക്കാരായ മത്സ്യ വില്‍പ്പനക്കാരും കൂലിപ്പണിക്കാരും ഉണ്ടായിരുന്നു. മുഹമ്മ സ്വദേശികളായിരുന്നു മരിച്ചവരില്‍ കൂടുതലും. രണ്ടു കുടുംബങ്ങളിലെ മൂന്നു പേര്‍ വീതം മരിച്ചവരില്‍ ഉള്‍പ്പെടും.
ലൈസന്‍സും ഫി​റ്റ്‌നസും ഇല്ലാത്ത ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.നൂറോളം പേര്‍ മാത്രം സഞ്ചരിക്കേണ്ട ബോട്ടില്‍ ഇരട്ടിയിലധികം പേര്‍ കയറിയത് ദുരന്തത്തിന്റെ ആക്കം കൂട്ടി. ബോട്ട് സര്‍വീസിന് യോഗ്യമല്ലെന്ന് അപകടം നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്ബേ ബോട്ട് മാസ്​റ്ററായിരുന്ന രാജന്‍ നല്‍കിയ റിപ്പോര്‍ട്ട് അധികൃതര്‍ അവഗണിച്ചത് ഏറെ ചര്‍ച്ചാ വിഷയമായി.സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ജുഡീഷ്യല്‍ മജിസ്‌ട്രേ​റ്റ് കോടതി മൂന്നില്‍ നിലനിന്നിരുന്ന കേസില്‍ ഉള്‍പ്പെട്ട പ്രതികളെയെല്ലാം രണ്ട് വര്‍ഷം വെറുതെ വിട്ടിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seven + eight =